Breaking

Saturday, 18 June 2022

ബോംബേറ് വധശ്രമം എന്നിവയുൾപ്പെടെ ഇരുപതിലധികം കേസുകളിലെ പ്രതി കാപ്പ പ്രകാരം അറസ്റ്റിൽ

 


   കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ശാസ്താംകോട്ട, ഓച്ചിറ പോലീസ് സ്റ്റേഷൻ പരിധികളിലായി കൊലപാതകശ്രമം, ബോംബേറ്, കഠിനദേഹോപദ്രവം ഏൽപ്പിക്കൽ എന്നിങ്ങനെ ഇരുപതോളം കേസുകളിൽ പ്രതിയായ കരുനാഗപ്പള്ളി തൊടിയൂർ, പുലിയൂർവഞ്ചി പുത്തൻതറയിൽ വീട്ടിൽ ബോക്‌സർ ദിലീപ് എന്ന് വിളിക്കുന്ന ദിലീപ് ചന്ദ്രൻ(26) നെയാണ് കൊല്ലം ജില്ലാ കളക്ടർ 22.10.2021 ൽ പുറപ്പെടുവിച്ച കരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.


2021 ഒക്‌ടോബർ മാസം ജില്ലാ കളക്ടർ, ദിലീപിനെ ആറുമാസ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിട്ടതായി അറിഞ്ഞ ഇയാൾ ബാംഗ്ലൂർ, മംഗലാപുരം, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. ഇടുക്കി ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലെ ഒരു റിസോർട്ടിൽ ഇയാൾ ഉണ്ടെന്ന് കൊല്ലം സിറ്റി പോലീസ് മേധാവി നാരയണൻ റ്റി ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിൽ കരുനാഗപ്പള്ളി എസിപി വി എസ് പ്രദീപ് കുമാർ, ഇൻസ്‌പെക്ടർ ജി ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ശ്രീകുമാർ ആർ, ജിമ്മി ജോസ്,സി.പി.ഒ മാരയ ഹാഷിം, സിദ്ദീഷ് എന്നിവരടങ്ങിയ സംഗമാണ് ദിലീപിനെ പുലർച്ചെ അറസ്റ്റ്ചെയ്തത്. 


11.08.2021 ന് ശാസ്താംകോട്ട, മൈനാഗപ്പള്ളിലെ വീട്ടിൽ നാടൻ ബോംബെറിഞ്ഞ് വധശ്രമം, 21.02.2021 ന് കരുനാഗപ്പള്ളിയിലെ ഹോട്ടൽ സെക്യുരിറ്റി ജീവനക്കാരനെ തോക്ക് ചൂണ്ടി ആക്രമിച്ച കേസ്, 03.05.2019 ന് വവ്വാക്കാവ് സ്വദേശിയുടെ കണ്ണിൽ കുരുമുളക് സ്‌പ്രേ ചെയ്ത ശേഷം തലക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, 30.04.2018 ൽ കരുനാഗപ്പള്ളിയിലെ ബാർ ഹോട്ടലിൽ വച്ച് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത് ഉൾപ്പെടെയുള്ള കേസുകളിലെല്ലാം പ്രതിക്ക്കോടതിയിൽ നിന്ന് വാറണ്ടുകൾ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ ആറുമാസത്തെ കരുതൽ തടങ്കലിനായി തിരുവനന്തപുരം സെൻട്രൽ ജയിലിലെക്ക് അയച്ചു,

No comments:

Post a Comment