കൊല്ലം: ബൈപ്പാസിലെ ടോൾ പ്ലാസയിൽ ജീവനക്കാരനെ അപായപ്പെടുത്താൻ ശ്രമിച്ച കാർ ഡ്രൈവർ പിടിയിൽ. വർക്കല ചെറിഞ്ഞിയൂർ വില്ലേജിൽ കാരത്തില ചേരിയിൽ കുന്നുവിള വീട്ടിൽ ലജിത്ത് (39) ആണ് അഞ്ചാലുംമ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.45 ന് കുരിപ്പുഴ ടോൾ പ്ലാസയിലെത്തിയ സ്വിഫ്റ്റ് ഡിസയർ കാർ ടോൾ നൽകാതെ എമർജൻസി ലൈനിലൂടെ കടന്ന് പോയത് ജീവനക്കാരനായ അരുൺ തടഞ്ഞാതാണ് അനിഷ്ട സംഭവങ്ങൾക്ക് കാരണമായത്. കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന ലജിത്ത് ജീവനക്കാരനെ അസഭ്യം പറയുകയും ഷർട്ടിൽ കുത്തിപ്പിടിച്ച് കാറിന്റെ ഡോറിനോട് ചേർത്ത് പിടിച്ച് വാഹനം മുന്നിലേക്ക് ഓട്ടിക്കുകയും വേഗതയിൽ എത്തിയപ്പോൾ യുവാവിനെ റോഡിലേക്ക് തള്ളിയിടുകയും ചെയ്തു. റോഡിൽ വീണ് പരിക്കേറ്റ അരുണിന്റെ പരാതിയുടെ അടിസ്ഥനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വഷണത്തിൽ പ്രതിയെ നാവായിക്കുളത്തുള്ള ബന്ധുവീടിന് സമീപത്ത് നിന്ന് അഞ്ചാലുംമൂട് പോലീസ് പിടികൂടുകയായിരുന്നു. ഈയാളുടെ വാഹനം വർക്കലയിൽ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കൊല്ലം എസിപി അഭിലാഷ്.എ യുടെ നിർദ്ദേശാനുസരണം അഞ്ചാലുംമൂട് ഇൻസ്പെക്ടർ സി ദേവരാജന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ജയകുമാർ, അബ്ദുൾ ഹക്കീം, എ.എസ്.ഐ മാരായ പ്രദീപ്, രാജേഷ് ബൈജു ജെറോം, ബെറ്റ്സി സിപിഒ റഹീം മാരായ സീനു, മനു, സജു, രിപു,സ് തിഷ്, എന്നിവരാടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
No comments:
Post a Comment