അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ സംഘം ചേർന്ന് കടപ്പുറത്തെ കൂടത്തിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത നാല് പ്രതികളെ തിരുവനന്തപുരം റൂറൽ എസ് പിയുടെ നിർദേശപ്രകാരം വർക്കല ഡിവൈഎസ്പി പി നിയാസും അഞ്ചുതെങ്ങ് സി ഐ ചന്ദ്രദാസനും ചേർന്ന് അറസ്റ്റ് ചെയ്തു.
വെട്ടൂർ വെന്നിക്കോട് വാലേന്റെ കുഴി ചരുവിള പുത്തൻവീട്ടിൽ മുശിട് എന്ന് വിളിക്കുന്ന കബീർ (57), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ സമീർ (33), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ നവാബ് (25), അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് സമീപം കൊച്ചിക്കളം വീട്ടിൽ ഷൈല എന്ന് വിളിക്കുന്ന സൈനുൽ ലാബീദീൻ എന്നിവരെയാണ് അറസ്റ്റിലായത്.
2021 കോവിഡ് കാലഘട്ടത്തിൽ സ്കൂൾ വിദ്യാർത്ഥിനിയെ വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളിലും കടപ്പുറത്തെ കൂടത്തിലും കൊണ്ടുപോയി സംഘ ആയി ചേർന്ന് ശാരീരികയുമായി പിടിപ്പിക്കുകയായിരുന്നു. വീട്ടുകാരോട് പറഞ്ഞാൽ കൊന്നുകളയും എന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
സ്കൂൾ തുറന്ന അവസരത്തിൽ സ്കൂളിൽ എത്തിയ കുട്ടിയുടെ സ്വഭാവത്തിലേയും പെരുമാറ്റത്തിലെയും വ്യത്യാസങ്ങൾ കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ സ്കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കൗൺസിലിംഗ് ലഭ്യമാക്കിയ വിദ്യാർത്ഥിനിയെ വനിതാ പോലീസ് ഉദ്യോഗസ്ഥർമൊഴി രേഖപ്പെടുത്തുകയായിരുന്നു.
No comments:
Post a Comment