Breaking

Saturday, 11 August 2018

വീടിന് ചുറ്റും വിദേശ പഴങ്ങൾ വളർത്തി , നാട്ടുകാർക്ക് സൗജന്യമായി നൽകി റഷീദ്





മലപ്പുറം കോഡൂര്‍ സ്വദേശി പഴയിടത്ത് റഷീദ് ആള് തികച്ചും വ്യത്യസ്തനാണ്.പുരയിടത്തിൽ വെറുതെ വീണു പോകുന്ന ഓലകൾ പോലും സൗജന്യമായി നല്കാൻ മടി കാണിക്കുന്ന ഇന്നത്തെ സമൂഹത്തിൽ, തന്റെ വീടിന് ചുറ്റും വിദേശ ഫലങ്ങൾ കൃഷി ചെയ്ത് അവ നാട്ടുകാർക്ക് സൗജന്യമായി നൽകുകയാണ് ഈ കർഷകൻ.
. തന്റെ 40 സെന്റ് ഭൂമിയിലും പുരയിടത്തിലുമായി നാടനും വിദേശിയുമടക്കം നൂറിൽ പരം പഴവര്‍ഗങ്ങള്‍ ഇദ്ദേഹം നട്ട് വളർത്തിയിട്ടുണ്ട്.
വിദേശ പഴങ്ങളുടെ രുചി നമ്മുടെ നാട്ടിൽ ഉള്ളവരും ഒന്ന് അറിയട്ടെ എന്നാണ് റഷീദിന്റെ ഭാഷ്യം . ആദ്യം ഒരു രസത്തിനു തുടങ്ങിയ കൃഷി ആറ് എങ്കിലും പിന്നീട് ഇത് കാര്യമാകുകയായിരുന്നു. ഇപ്പോൾ കോഡൂർ നിവാസികൾക്കെല്ലാം ഇദ്ദേഹം ഏറെ പ്രിയപ്പെട്ടവനാണ്.റംബൂട്ടാനും മാംഗോസ്റ്റിനും പുലാസാനും ജബോട്ടിക്കാബായും ഡ്രാഗണ്‍ ഫ്രൂട്ടുമൊക്കെ റഷീദിന്റെ തോട്ടത്തിലുണ്ട്. മാത്രമല്ല, ബ്ലാക്ക് ബെറിയും ബ്ലൂ ബെറിയും സ്‌ട്രോബെറിയുമൊന്നും കണ്ടിട്ടുപോലുമില്ലാത്ത ഈ ഗ്രാമത്തിലെ ആളുകൾ സീസണായാൽ അതെല്ലാം രുചിക്കുന്നു.
മാങ്ങയുടേ രുചിയുള്ള മപ്രാങ്ങും ചിക്കു മോഡല്‍ അബിയുവും ഒറിജിനല്‍ മിന്റും ജ്യൂസിനായുള്ള ജമൈക്കന്‍ മില്‍ക്ക് ഫ്രൂട്ടും ഇസ്രായീല്‍ ഓറഞ്ചും ബറാബയും നോനിയും ചെമ്പടുക്ക ചക്കയും റെഡ്‌ലേഡി പപ്പായയുടെയുമൊക്കെ രുചി കോഡൂരിലെ നാട്ടുകാർക്ക് സ്വന്തം കൃഷിയിടത്തിലെ പഴങ്ങൾ പോലെ പരിചിതമാണിപ്പോൾ. തായ്‌ലാന്റ,് സിംഗപുര്‍, വിയറ്റ്‌നാം, കംപോഡിയ എന്നിവിടങ്ങളില്‍നിന്നാണ് കൃഷിക്കായി പല തൈകളും റഷീദ്എത്തിച്ചത്.
ഇപ്പോൾ സ്നേഹനിധികളായ നാട്ടുകാരും കൂടാറുണ്ട് കൃഷിക്ക്. തനി നാടൻ വളപ്രയോഗത്തിലൂടെയാണ് ഓരോ ചെടിയെയും റഷീദ് വളർത്തിയെടുക്കുന്നത്.എല്ല് പൊടിയും വേപ്പിന്‍ പിണ്ണാക്കും ആണ് പ്രധാന വളങ്ങൾ. ഒപ്പം ഇടക്കിടക്ക് ചാണക പ്രയോഗവും ഉണ്ട്. പല രാജ്യങ്ങളിലെയും പഴങ്ങൾ ഇവിടെ ഇദ്ദേഹം വളർത്തിക്കഴിഞ്ഞു. എന്നാൽ പാലസ്റ്റീനിലെ ചെടികൾക്ക് ഇവിടെ വളരാൻ ബുദ്ധിമുട്ടാണ് എന്ന് ഇദ്ദേഹം പറയുന്നു.
താൻ വളർത്തിയ ചെടികളുടെ വിത്തും ചെടിയും ശേഖരിക്കാനായി മലേഷ്യയും സിംഗപുരും തായ്‌ലന്റും ചൈനയും ഇസ്രയേലും ഫലസ്തീനുമൊക്കെ റഷീദ് സന്ദര്‍ശിച്ചിട്ടുണ്ട്. ചിലയിനം വിത്തുകൾ ശേഖരിക്കാൻ ഫേസ്ബുക്കും കക്ഷിയെ സഹായിച്ചിട്ടുണ്ട്.നാട്ടുകാരുടെ സ്നേഹം സന്തോഷവും മാത്രമാണ് ഇതിലൂടെ റഷീദ് ആഗഹിക്കുന്നത്. വിദേശ ഫലങ്ങൾ കൃഷി ചെയ്യുന്നതിന് പുറമെ പക്ഷി, കോഴിവളര്‍ത്തലും ഇദ്ദേഹത്തിന്റെ ഹോബിയാണ്. കാ റഷീദിന്റെ വീട്, കൃഷിയിടം എന്നിവ കാണാനും ഒത്തിരിപേരെത്തുന്നുണ്ട്. ഭാര്യ നസീബയും മക്കളായ റിസ്മലും റിംഷയും ആണ് എല്ലാ കാര്യങ്ങൾക്കും പിന്തുണ നൽകുന്നത്

No comments:

Post a Comment