Breaking

Sunday, 12 August 2018

പ്രളയക്കെടുതി: കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം പൂര്‍ത്തിയായി, 100 കോടി അടിയന്തര സഹായം അനുവദിച്ചു; കേരളം ചോദിച്ചത് 1220 കോടി





പ്രളയക്കെടുതിയില്‍ 8316 കോടി രൂപയുടെ നഷ്ടമുണ്ടായതായി സംസ്ഥാനം കേന്ദ്രമന്ത്രിയെ അറിയിച്ചു. 1220 കോടിയുടെ അടിയന്തര സഹായമാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. കേരളത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്നത് സമാനതകളില്ലാത്ത മഴക്കെടുതിയാണ്. അതിനാല്‍ ദുരിതാശ്വാസം അനുവദിക്കുന്നതിന് നിലവിലെ മാനദണ്ഡങ്ങള്‍ അവലംബിക്കരുതെന്നും വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ സാഹചര്യം ഗുരുതരമാണെന്ന് രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.

 സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ എല്ലാ സഹായവും ഉണ്ടാകുംപ്രളയക്കെടുതിയെ മികച്ച രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നേരിടുന്നതെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. പ്രളയബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.

പ്രത്യേക വിമാനത്തില്‍ ഉച്ചയോടെ കൊച്ചിയില്‍ എത്തിയ രാജ്‌നാഥ് സിംഗ് ഹെലികോപ്റ്ററില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

 മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവര്‍ കേന്ദ്രമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഹെലികോപ്റ്റര്‍ യാത്രയ്ക്ക് മുമ്പ് നെടുമ്പാശേരി വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, വി.എസ് സുനില്‍ കുമാര്‍, മാത്യു ടി. തോമസ് എന്നിവരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

No comments:

Post a Comment